കൊൽക്കത്ത : അനധികൃതമായി രാജ്യത്തേക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സെക്ടർ 5-ൽ നിന്നുമാണ് മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ പശ്ചിമബംഗാൾ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ അതിർത്തിയിലൂടെ അനധികൃതമായി നൂഴഞ്ഞു കയറുകയും വ്യാജ ഇന്ത്യൻ രേഖകൾ സമ്പാദിക്കുകയും ചെയ്തതിനാണ് അറസ്റ്റ്.
ധാക്കയിൽ നിന്നുള്ള ഷെയ്ഖ് അബ്ദുള്ള, ചിറ്റഗോങ്ങിൽ നിന്നുള്ള ഇമാം ഹുസൈൻ, ഖുൽനയിൽ നിന്നുള്ള അബ്ദുർ സോബർ, ഖൈറുൽ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. ഇവർ മറ്റ് ബംഗ്ലാദേശികളെയും ഇന്ത്യയിലേക്ക് കടക്കാൻ സഹായിച്ചതായും എസ്ടിഎഫ് വൃത്തങ്ങൾ സൂചിപ്പിച്ചു. നുഴഞ്ഞുകയറിയ ബംഗ്ലാദേശികൾക്ക് വ്യാജ ഇന്ത്യൻ രേഖകൾ സമ്പാദിച്ച് രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസിപ്പിക്കുന്നതിനും പ്രതികൾ സഹായിച്ചതായി റിപ്പോർട്ടുണ്ട്.
പ്രതികൾക്കെതിരെ ഇലക്ട്രോണിക് കോംപ്ലക്‌സ് പോലീസ് സ്‌റ്റേഷിനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Comments