ഭോപ്പാൽ: ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്ന ചീറ്റ ദമ്പതികൾക്ക് ഇനി കുനോ നാഷണൽ പാർക്കിൽ സൈ്വര്യവിഹാരം . ഒബാൻ, ആശ എന്ന പേര് നൽകിയ ചീറ്റ ദമ്പതികളെയാണ് മദ്ധ്യപ്രദേശിലെ കുനോയിൽ നാഷണൽ പാർക്കിൽ തുറന്നുവിട്ടത്. കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് എത്തിച്ച പെൺ ചീറ്റയ്‌ക്ക് ‘ആശ’ എന്ന പേര് നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
ആൺ- പെൺ ചീറ്റകളെ ഒന്നിച്ച് പുനരധിവസിപ്പിച്ചാൽ അവ പെട്ടെന്ന് ആവാസവ്യവസ്ഥയൊട് ഇണങ്ങുമെന്ന പ്രത്യേകത കണക്കിലെടുത്താണ് ആശയേയും ഓബാനേയും കുനോയിൽ എത്തിച്ചത്. ഇണകളാകുമ്പോൾ ഇവ അധികം ദൂരം അലഞ്ഞു നടക്കില്ലെന്ന ഗുണം കൂടിയുണ്ട്. നിലവിൽ ചീറ്റകൾ ഇണചേരുന്ന കാലമാണ്. അതിനാൽ മറ്റ് വന്യ മൃഗങ്ങളിൽ നിന്നും സംരക്ഷണം ഒരുക്കാൻ ഇരുപത്തിനാല് മണിക്കുറും ഇവയെ നീരിക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്ത് വർഷത്തോളം ചീറ്റകളുടെ നിരീക്ഷണം തുടരും. ജിപിഎസ് സംവിധാനമുള്ള കോളർ ഘടിപ്പിച്ചാണ് നിരിക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക ദൗത്യ സംഘമാണ് കുനോയിലെ ചീറ്റകുടെ പുനരധിവാസത്തിന് നേതൃത്വം നൽകുന്നത്.
Big day for the cheetah 🐆 reintroduction programme undertaken because of the decisive leadership of PM Shri @narendramodi ji!
Two cheetahs (one male and one female) have been released into the wild in Kuno National Park from their enclosures.
Both cheetahs are doing good. pic.twitter.com/EoQNQNXu7L
— Bhupender Yadav (@byadavbjp) March 11, 2023
റോക്ക് സ്റ്റാർ എന്ന് വിളിക്കുന്ന ചീറ്റ സഹോദരങ്ങളായ ഇൽട്ടൺ, ഫ്രഡ്ഡി എന്നിവയെ തുറന്ന വിടാനായിരുന്നു ആദ്യം അധികൃതർ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇൽട്ടണിനെ കൂട്ടിൽ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഒബാനും ആശയ്‌ക്കും നറുക്ക് വീണത്.
പ്രകൃതിയോട് എറ്റവും ഇണങ്ങി ജീവിക്കുന്ന ജീവവർഗ്ഗമാണ് ചീറ്റകൾ. ആഫ്രിക്കയിലെ കനത്ത മഴയിലും തണുപ്പിലും ജീവിക്കുന്ന ഇവയ്‌ക്ക് കുനോയിലെ കാലാവസ്ഥയുമായി പെട്ടെന്ന് തന്നെ ഇണങ്ങാൻ സാധിക്കുമെന്ന് നാഷണൽ പാർക്ക് അധികൃതർ പറഞ്ഞു.
Comments