എറണാകുളം: ബ്രഹ്‌മപുരം വിഷയത്തിൽ സാംസ്‌കാരിക നായകർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. അണുബോംബിനേക്കാളും മാരകമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ശ്വാസം മുട്ടുകയാണെന്നും വരും തലമുറയെ നശിപ്പിക്കുന്ന തരത്തിലേക്ക് അവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അവിടെയും ഇവിടെയുമൊക്കെ കാടുകത്തുമ്പോൾ പ്രതികരിക്കുന്ന സാംസ്‌കാരിക നായകർ ഇപ്പോൾ പഴംതിന്നുകൊണ്ടിരിക്കുകയാണോയെന്ന് മേജർ രവി ചോദിച്ചു. എന്തെങ്കിലും കുറ്റം പറയാനായി നോർത്തിലേക്ക് നോക്കിയിരിക്കുന്ന കുറേ വർഗങ്ങളുണ്ട്, ഇവരൊന്നും ഇപ്പോൾ മിണ്ടുന്നില്ല. സിനിമാ മേഖലയിലെ ചിലർ കാറി കാറി സംസാരിക്കുമായിരുന്നു, ഇപ്പോൾ ഒരെണ്ണത്തിന്റേയും വായതുറന്നിട്ടില്ലെന്നും മേജർ രവി പറഞ്ഞു.
പ്രതിഷേധവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പണിക്കരും രംഗത്തുവന്നു. ബ്രഹ്‌മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നുവെന്ന് സംസ്ഥാന സർക്കാർ തുറന്ന് സമ്മതിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ മുൻപും തീപിടിത്തം ഉണ്ടായിട്ടുണ്ട്. അത് പക്ഷെ ആരും ആരും അറിഞ്ഞില്ലെന്ന മാത്രം. ഇത്രയധികം മാലിന്യം സംസ്‌ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ് രഞ്ജി പണിക്കർ പറഞ്ഞു.
Comments