നിർമാതാവായിരുന്ന സമയത്ത് തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേഷ് പണിക്കര്‍. സിനിമാ ഫീല്‍ഡിൽ നന്ദിയുള്ള നിരവധി ആളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
“സുരേഷ് ഗോപി നമ്മളോട് കാണിച്ചിട്ടുള്ള ഒരു സ്നേഹമുണ്ട്. അദ്ദേഹത്തിന്റെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ സ്ഥിതി മോശമായിരുന്നു. ആ സമയത്ത് ഞാനാണ് ‘തില്ലാന തില്ലാന’ സിനിമ നിര്‍മിക്കുകയും വിതരണം ചെയ്യേണ്ടതും. ആ സമയത്ത് അദ്ദേഹം ഫ്രീയായിട്ട് വന്ന് സിനമയിൽ അഭിനയിച്ച് തന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ മനസ്സ്.
അതുപോലെ, മയിൽപ്പീലികാവ് എന്ന സിനിമ ഞാൻ വിചീരിച്ച രീതിയിൽ ഓടിയില്ല. എനിക്ക് നഷ്ടമാണെന്ന് അറിഞ്ഞിട്ട് ചാക്കോച്ചൻ തില്ലാന തില്ലാനയിൽ രണ്ട് ദിവസം വന്ന് ഫ്രീയായിട്ട് അഭിനയിച്ചിട്ട് പോയി. ഒരു പൈസയും വാങ്ങിച്ചിട്ടില്ല.”- ദിനേഷ് പണിക്കര്‍ പറഞ്ഞു.
മലയാള ചലച്ചിത്ര, സീരിയൽ അഭിനേതാവ്, നിർമ്മാതാവ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ദിനേഷ് പണിക്കർ. 1980-ൽ റിലീസായ സഞ്ചാരി എന്ന സിനിമയിൽ പ്രേം നസീറിന്റെ ഡ്യൂപ്പായി അഭിനയിച്ചാണ് തുടക്കം. 1981-ൽ ധന്യ എന്ന സിനിമയിലെ ഒരു ഗാനരംഗത്തിലും അഭിനയിച്ചിട്ടുണ്ട്. 2007-ൽ റോക്ക് & റോൾ എന്ന സിനിമയിലൂടെയാണ് അഭിനയമേഖലയിൽ സജീവമായി മാറിയത്.
Comments