കേരളത്തിന്റെ ഹൈടെക് സിറ്റിയ്‌ക്ക് ഇപ്പോൾ ശ്വാസം കിട്ടാനില്ല, അതെ കൊച്ചിയ്‌ക്ക് ശ്വാസംമുട്ടുകയാണ്. ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ അനവധി നിരവധി പ്രശ്‌നങ്ങളാണ് ജനങ്ങൾ അനുഭവിക്കുന്നത്; അനുഭവിക്കാനിരിക്കുന്നത്.. വായുവിലെ രാസമലിനീകരണ തോത് വർദ്ധിച്ചതായാണ് പുതിയ പഠനങ്ങൾ പറയുന്നത്. 2023-ലെ ആദ്യ വേനൽമഴയിൽ രാസപദാർത്ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വായുനിലവാര സൂചിക പ്രകാരം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ നിലവാരം മോശമായത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതിന് ശേഷം രാസബാഷ്പ കണികകൾക്ക് പുറമേ സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡ്, കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം 10 കരിമാലിന്യത്തിന്റെ അളവും വർദ്ധിച്ചു. വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകര് നൽകുന്ന മുന്നറിയിപ്പ്.
പെട്രോളിയം ഉത്പന്നങ്ങൾ കത്തിച്ച് പുറന്തള്ളുന്ന മലിനീകരണം അവ ഉൽപാദിപ്പിക്കുന്ന പ്രദേശത്തെ മലിനമാക്കുക മാത്രമല്ല, ആയിരക്കണക്കിന് കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ അവയ്‌ക്ക് കഴിയും. ഈർപ്പം സംയോജിപ്പിക്കുന്നതിന് മുമ്പ്, ഇത് ആസിഡായി മാറുകയും മഴയായി വീഴുകയും ചെയ്യുന്നു. ഇതിനെ ആസിഡ് മഴ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഈ മഴ മഞ്ഞ്, ആലിപ്പഴം അല്ലെങ്കിൽ മൂടൽമഞ്ഞ് എന്നിവയുടെ രൂപത്തിൽ സംഭവിക്കാം. ഇതെല്ലാം സൂചിപ്പിക്കുന്നത് ആസിഡ് മഴയുടെ രൂപീകരണം ലോകത്തിന്റെ ഒരു ഭാഗത്ത് സംഭവിക്കാമെന്നും മറ്റൊരു ഭാഗത്ത് വീഴാമെന്നും ആണ്.
അമ്ലമഴ പെയ്യുന്നത് വഴി സർവ ജല-ഭൗമ ജീവികൾക്ക് ഗുരുതരമായ നാശം സംഭവിക്കാം. കടലിലെ ജീവജാലങ്ങളെ ബാധിക്കുന്നതിനാൽ അവയെ പുനരുജ്ജീവിപ്പിക്കുന്നത് വരെ വെള്ളം കുടിക്കാൻ ഉപയോഗിക്കാൻ കഴിയില്ല. ആസിഡ് മഴ പെയ്യുമ്പോൾ നിരവധി രാസവസ്തുക്കളാണ് മണ്ണിലേക്ക് വീഴുന്നത്. ഇതുവഴി മണ്ണിലെ സൂക്ഷ്മാണുക്കളെ വരെ നശിപ്പിക്കുന്നു. പ്രതിമകൾ, സ്മാരകങ്ങൾ എന്നിവയ്‌ക്ക് പോലും അമ്ലമഴ പെയ്യുന്നത് വഴി നിറമാറ്റം ഉണ്ടാകുന്നു. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് വർദ്ധിക്കാനും ആസിഡ് മഴ കാരണമാകും.
Comments