ആലപ്പുഴ: വിവാദങ്ങൾ സൃഷ്ടിച്ച് എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ മുന്നേറുകയാണ്. വ്യക്തിഹത്യകൾക്ക് പിന്നാലെ വിശ്വാസ സമൂഹത്തിനെയും അവഹേളിച്ചാണ് ഗേവിന്ദന്റെ യാത്ര ഇപ്പോൾ ആലപ്പുഴയിലെത്തി നിൽക്കുന്നത്. സഖാക്കൾ ഓണാട്ടുകരയിലെ ജീവത എഴുന്നള്ളത്തിനെ അപമാനിച്ചുവെന്നാണ് ഉയരുന്ന ആക്ഷേപം.
ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്തും മധ്യതിരുവിതാകൂറിലും ദേവീക്ഷേത്രങ്ങളിലെ ഉത്സവങ്ങളോട് അനുബന്ധിച്ച് ദേശ പരദേവത തട്ടകത്തുള്ള ഭവനങ്ങളിൽ ആഘോഷപൂർവ്വം എത്തുന്ന ദേവ വാഹനമാണ് ജീവത. ഈ എഴുന്നള്ളത്തിനെയാണ് സഖാക്കൾ അപമാനിച്ചതെന്നാണ് ഓണാട്ടുകര എഴുന്നള്ളത്ത് സംരക്ഷണ സമിതി ഭാരവാഹി ശ്രീജിത്ത് പറയുന്നത്. ജനകീയ പ്രതിരോധ ജാഥ ചെങ്ങന്നൂരിലെത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണുയരുന്നത്.
പ്രാദേശിക ക്ഷേത്രങ്ങളിൽ കാർഷിക വിഭവങ്ങൾ നിരത്തിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വരും നാളുകളിലെ വിളവുകൾ സമൃദ്ധമാകാനായി അനുഗ്രഹിക്കുന്നതിനാണ് ജീവത എഴുന്നള്ളത്ത്. ദേവിയെ ആവാഹിച്ചിരുത്തിയ ജീവത രണ്ട് ബ്രാഹ്‌മണർ ചേർന്ന് തോളിലേറ്റി വൈവിധ്യമാർന്ന താളമേളങ്ങളുടെ അകമ്പടിയിൽ ജീവത ചലിപ്പിച്ചുകൊണ്ട് ചുവടു വെയ്‌ക്കുന്ന അനുഷ്ഠാന നൃത്തം ആണിത്. നൃത്തശൈലിയിൽ എഴുന്നള്ളത്തിനെ മൂന്നായി തിരിച്ചിട്ടുണ്ട്. രാമചപുരം ശൈലി, കാരാഴ്മ ശൈലി, ചെട്ടികുളങ്ങര ശൈലി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. മകരം മുതൽ മേടം വരെയാണ് ജീവതക്കാലം. ഇടവം ഒന്നോടുകൂടി ഓണാട്ടുകരയിൽ ഇത് അവസാനിക്കും.
Comments