വയനാട്: വയനാട്ടിൽ വീണ്ടും കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം. തൊണ്ടർനാടിലെ ആദിവാസി കോളനിയിലാണ് കമ്യൂണിസ്റ്റ് ഭീകരസംഘമെത്തിയതായി പറയപ്പെടുന്നത്. നാലുപേരടങ്ങുന്ന കമ്യൂണിസ്റ്റ് ഭീകരസംഘം അരിമല കോളനിയിലെത്തിയെന്നും അവിടെ ലഘു ലേഖകൾ വിതരണം ചെയ്തുവെന്നുമാണ് വിവരം. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് ഇവരെക്കുറിച്ചുള്ള വിവരം പോലീസിൽ നൽകിയത്.
വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ഭീകരസംഘത്തിന്റെ ആവശ്യം. സി പി ഐ ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും ഉള്ളത്. മാത്രമല്ല കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments