മുംബൈ : സൈബർ പണം തട്ടിപ്പ് കേസിൽ മഹാരാഷ്ട്രയിലെ യുവതിക്ക് 12 ലക്ഷത്തിലധികം രൂപ നഷ്ടമായിതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തെ താനെ നഗരത്തിൽ താമസിക്കുന്ന 36 കാരിയായ യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
യുവതി മുംബൈ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സൈബർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്ന രണ്ട് പേരെ പോലീസ് പിടികൂടുകയും തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420-ാം വകുപ്പ് പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതതായും മുംബൈ പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ പ്രതികളിലൊരാളുമായി യുവതി സോഷ്യൽ മീഡിയലൂടെ പരിചയത്തിലാവുകയും പ്രതി മലേഷ്യയിൽ ജോലി ചെയ്യുകയാണെന്ന് യുവതിയെ അറിയിച്ചിരുന്നു. തുടർന്ന് പ്രതി യുവതിക്ക് സമ്മാനപ്പൊതി അയച്ചിട്ടുണ്ടെന്നും അത് വീണ്ടെടുക്കാനായി കുറച്ച് പണം ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ഒരു കോൾ വന്നെന്നും സുഹൃത്ത് നൽകിയ വിദേശ കറൻസിയും സമ്മാനപ്പൊതി കിട്ടാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നതായി യുവതി പോലീസിനോട് വ്യക്തമാക്കിയിരുന്നു. തുടർന്ന് സമ്മാനപ്പൊതി കിട്ടാൻ യുവതി ബാങ്ക് ഇടപാടുകൾ വഴി 12.47 ലക്ഷം രൂപയാണ് പ്രതികൾക്ക് നൽകിയിരുന്നതായി മുംബൈ പോലീസ് അറിയിച്ചു.
Comments