ലക്‌നൗ: ഉത്തർപ്രദേശിൽ 38000 രൂപയുടെ കള്ളനോട്ടുമായി ഒരാൾ പിടിയിൽ. ബീഹാറിലെ മുഫാസാർപൂർ ജില്ലാ സ്വദേശിയായ അബ്ദുൾ റഖീമാണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരു പ്രതിക്ക് പങ്കുണ്ടെന്നും അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പോലീസ് മേധാവി രാജീവ് ദീക്ഷിത് പറഞ്ഞു.
രഹസ്യ വിവരത്തെ തുടർന്ന് നോയിഡ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കലിൽ നിന്നും ഒരു പ്രിന്ററും മൊബെൽ ഫോണും 38,220 രൂപയുടെ വ്യാജനോട്ടുകളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പ്രതിയ്‌ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടു പ്രതിയ്‌ക്കെതിരെ തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അടുത്തിടെ മദ്ധ്യപ്രദേശിൽ സമാനരീതിയിൽ മറ്റൊരുസംഭവം നടന്നിരുന്നു. മദ്യശാലയിൽ പണം നൽകുന്നതിനിടയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവരിൽ നിന്ന് 28000 രൂപയുടെ വ്യാജനോട്ടുകളാണ് പോലീസ് പിടിച്ചത്.
Comments