ഇക്വഡോർ: ഇക്വഡോറിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചു. പ്രദേശിക സമയം രാത്രി 12 ന് ശേഷമാണ്
റിക്ടർ സ്‌കെയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വയാക്വിൽ നിന്നും 80 കിലോമീറ്റർ അകലെ ബലാവോയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് സമീപമാണ് ഈ പ്രദേശം. അതിനാൽ സമീപ രാജ്യമായ പെറുവിലും തുടർചലനം അനുഭവപ്പെട്ടു.
ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് സൂചന. തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കുള്ളിൽ ജനങ്ങൾ കുടുങ്ങികിടക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ജനങ്ങൾ ശാന്തരായിരിക്കമെന്നും സർക്കാരിനോട് സഹകരിക്കണമെന്നും ഇക്വഡോർ പ്രസിഡന്റ് ഗ്വുല്ലെർമോ ലാസ്സോ അഭ്യർത്ഥിച്ചു. 2016- ൽ 700 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പം ഇക്വഡോറിൽ ഉണ്ടായിരുന്നു. അന്ന് ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Comments