ബെംഗളൂരു: പ്രണയം എതിർത്തതിന് പിന്നാലെ സഹോദരനെ കൊന്ന് കഷ്ണങ്ങളാക്കി മൂന്ന് സ്ഥലങ്ങളിലായി ഉപേക്ഷിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതികളെ പിടികൂടി കർണാടക പോലീസ്. വിജയപുര സ്വദേശിനി ഭാഗ്യശ്രീ, പങ്കാളി ശിവപുത്രൻ എന്നിവരാണ് അറസ്റ്റിലായത്. സഹോദരൻ ലിംഗരാജു സിദ്ധപ്പ പൂജാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.
2015-ലാണ് കേസിനാസ്പദമായ സംഭവം. കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇയാളുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് അന്വേഷണം വഴിമുട്ടിയത്. അറവുശാല, തടാകം എന്നിവിടങ്ങളിൽ നിന്നാണ് ശരീരഭാഗങ്ങൾ ലഭിച്ചത്.
ഭാഗ്യശ്രീയും ശിവപുത്രനും കോളേജ് പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. ഇതോടെ ഇരുവരും ബെംഗളൂരുവിൽ വാടകയ്‌ക്ക് താമസിച്ച് തുടങ്ങി. അടുത്തുള്ള സ്ഥാപനത്തിൽ ഭാഗ്യശ്രീ ജോലിയ്‌ക്കും പോയിതുടങ്ങിയിരുന്നു. പിന്നാലെ ഇരുവരെയും തിരക്കി ലഹോഗരൻ ലിംഗരാജു എത്തി. തുടർന്ന് പങ്കാളിയുമായി ലിംഗരാജുവുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെയിലാണ് സഹോദരൻ കൊല്ലപ്പെടുന്നത്.
ഇതോടെ സഹോദരന്റെ മൃതദേഹം വെട്ടിനുറുക്കി മൂന്ന് ബാഗുകളിലാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചശേഷം ഭാഗ്യശ്രീയും പങ്കാളിയും നാടുവിടുകയായിരുന്നു. ഇരുവരും മഹാരാഷ്‌ട്രയിലെ നാസിക്കിൽ വ്യാജ രേഖകൾ ഉപയോഗിച്ച് താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്.
Comments