ചെന്നൈ: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ കന്യകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്‌ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോയാണ് അറസ്റ്റിലായത്.
പേച്ചിപ്പാറ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ അഞ്ച് വകുപ്പുകളിൽ സൈബർ പോലീസ് കേസെടുത്തതിന് പിന്നാലെ ആന്റോ ഒളിവിലായിരുന്നു. പിന്നീട് നാഗർകോവിലിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയുമായി അശ്ലീല സംഭാഷണം; ചാറ്റും വീഡിയോയും പുറത്തായി; ഇടവക വികാരി മുങ്ങി
ബെനഡിക്ട് ആന്റോ സ്ഥിരമായി ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം. ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായാണ് 18-കാരി പരാതിയിൽ പറയുന്നത്. പല യുവതികളോടും അശ്ലീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാൾ യുവതികളുമായും വാട്‌സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങൾ പതിവായിരുന്നു എന്നാണ് സൂചന.
Comments