തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമൂഹമാദ്ധ്യമങ്ങൾ പലതും വരും. എൽഡിഎഫും യുഡിഎഫും നടത്തുന്ന സമരങ്ങൾ വ്യത്യസ്തമാണ്. എണ്ണത്തിൽ വ്യത്യസമുണ്ട്. എൽഡിഎഫ് നടത്തിയത് ഒരു ദിവസത്തെ സമരം മാത്രമാണ്. യുഡിഎഫ് നിരന്തരം സമരം ചെയ്യുകയാണ്. അന്ന് നടന്ന സമരത്തിൽ താനും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ സമരം ചെയ്യതെന്ന് കരുതി യുഡിഎഫ് സമരം ചെയ്യുന്നത് ശരിയാണെന്ന് എങ്ങനെ പറയും വി. ശിവൻകുട്ടി പറഞ്ഞു. അതിന്റെ കേസ് കോടതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭയിൽ പ്രതിപക്ഷം നടത്തിയ സത്യഗ്രഹത്തെ പാർലമെന്റിൽ വിമർശിച്ച മന്ത്രിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു.
‘ഞങ്ങളൊക്കെ മുമ്പ് സഭയിൽ അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയിൽ ഉണ്ടായിട്ടില്ലെന്നും സമാന്തരസഭ ഇവിടെ കൂടിയിട്ടില്ലെന്നുമായിരുന്നു വി. ശിവൻകുട്ടിയുടെ പ്രസ്താവന. സഭയ്‌ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്‌ക്ക് പുറത്ത് സത്യാഗ്രഹസമരം നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്. ഇത് എവിടുത്തെ ന്യായമാണെന്നെന്നും വി ശിവൻകുട്ടി ചോദിച്ചു’ ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
യുഡിഎഫ് കാലത്തെ കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ വി ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം ശ്രമിക്കുകയും ബഹളം കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. ഇതിനെ നിസാരവത്കരിച്ചുള്ള മന്ത്രിയുടെ പ്രസ്താവന വിമർശനങ്ങളായും ട്രോളുകളായും സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്
Comments