ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ (ഇന്റർ സർവീസസ് ഇന്റലിജൻസ്)യുടെ സഹായത്തോടെ നിയമ വിരുദ്ധമായി പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു . പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് അമൃത്പാൽ ആയുധങ്ങൾ കടത്തുന്നത്. സംസ്ഥാനത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാനും ഭയം സൃഷ്ടിക്കാനും ശ്രമിച്ചെന്ന് ഉദ്യോഗസ്ഥർ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ അനധികൃതമായി കടത്തുന്ന ആയുധങ്ങൾ ഡി-അഡിക്‌ഷൻ സെന്ററുകൾ, ഗുരുദ്വാര എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നതെന്നും ചാരസംഘടന പറഞ്ഞു. ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ അമൃത്പാൽ കണക്കിൽപ്പെടാത്ത പണമാണ് സ്വരൂപിച്ചത്. ചെലവുകളുടെയും പണത്തിന്റെ ഉറവിടവും വ്യക്തമാക്കുന്നില്ല. കൂടാതെ വിലകൂടിയ വാഹനങ്ങളുടെ വൻ നിരതന്നെ ഇയാൾക്കുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പഞ്ചാബിലെ യുവാക്കൾക്ക് തോക്ക് സംസ്കാരം പഠിപ്പിക്കുന്നു. പഞ്ചാബിലെ ജനങ്ങൾക്കിടയിൽ ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയും സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് ശ്രമം. ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് ഇവർ അസഹിഷ്ണുത കാണിക്കുകയാണെന്നും ദേശീയ മാധ്യമം റിപ്പോർട് ചെയ്യുന്നു.
Comments