താരദമ്പതികളായ അനുഷ്‌ക ശർമ്മയും വിരാട് കൊഹ്‌ലിയും തങ്ങളുടെ ചാരിറ്റി ഫൗണ്ടേഷനുകൾ തമ്മിൽ ലയിപ്പിച്ചു. സേവ(SeVVA) എന്ന പേരിലാണ് ഇരുവരും പുതിയ സംരംഭം അരംഭിച്ചത്. പുതിയ സംരംഭം മറ്റുള്ളവരെ സഹായിക്കുന്നതിൽ ഒതുങ്ങുന്നതല്ലെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു.
‘സത്യത്തിൽ ജീവൻ നൽകുന്നത് ജീവിതത്തിലാണ്- ദാതാവായി സ്വയം കരുതുന്ന നിങ്ങൾ ഒരു സാക്ഷി മാത്രമാണ്’ എന്ന ഖലീൽ ജിബ്രാന്റെ വാക്കുകൾ മനസ്സിൽ വെച്ചുകൊണ്ട്, സേവയിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നായിരുന്നു ഇരുവരുടെയും പ്രസ്താവന. കഴിയുന്നത്ര ആളുകളിലേക്ക് സേവയിൽ എത്തിക്കുകയും ചെയ്യുക എന്നും സേവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസതാവനയിൽ പറഞ്ഞു.
സേവയുടെ പ്രവർത്തനം ഒരു പ്രത്യേക വിഷയത്തിൽ ഒതുങ്ങില്ല. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമായ മാനവികതയെ ഉയർത്തിപ്പിടിക്കുകയും സാമൂഹിക നന്മയ്‌ക്കായി പരിശ്രമിക്കുന്നത് തുടരുകയും ചെയ്യുമെന്ന് താരങ്ങൾ പറഞ്ഞു. ഇരു സംഘടനകളും ലയിക്കുന്നതിന് മുമ്പ് അനുഷ്‌കയുടെ സംഘടനയുടെ പേര് അനുഷ്‌ക ശർമ്മ ഫൗണ്ടേഷൻ എന്നായിരുന്നു. കൊഹ്‌ലിയുടെ ഫൗണ്ടേഷന്റെ പേര് വിരാട് കൊഹ്‌ലി ഫൗണ്ടേഷൻ എന്നും.
Comments