ന്യൂഡൽഹി: ഇറാനിലെ ചബഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് ഇന്ത്യൻ നാവികർ ഇന്ത്യയിലേക്ക് തിരിച്ചെത്തും. 403 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയ്‌ക്ക് ശേഷമാണ് അഞ്ചുപേരെയും വിട്ടയക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് മുംബൈയിലേക്കാണ് ഇവരെ തിരിച്ചെത്തിക്കുന്നത്.
ഇന്ത്യൻ വേൾഡ് ഫോറത്തിന്റെ പ്രസിഡൻ് പുനീത് സിംഗ് ചന്ധോക്ക് നാവികരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് നാവികരെ കോടതി വിട്ടയക്കുന്നത്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ടെഹ്‌റാനിലുള്ള ഇന്ത്യൻ എംബസിയാണ് ഇവരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചത്.
2021 മാർച്ച് 8-ന് നാവികരെ പ്രാദേശിക കോടതി വിട്ടയച്ചിരുന്നു. എന്നാൽ ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തിയാകാനാണ് സമയം എടുത്തത്. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഇനിയും ലഭിച്ചിട്ടില്ല. ഇവരുടെ തിരിച്ചറിയൽ രേഖകൾ വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ട് തടവിലാക്കപ്പെട്ട നാവികരുടെ കുടുംബാംഗങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനായുള്ള നീക്കങ്ങൾ നടന്നുവരികയാണ്.
Comments