തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലുള്ള വൈദ്യുതി നിരക്കിൽ ജൂൺ 30 വരെ മാറ്റമില്ല. കഴിഞ്ഞ വർഷം ജൂണിൽ വർദ്ധിപ്പിച്ച നിരക്കിന് ഈ മാസം 31 വരെയായിരുന്നു പ്രാബല്യം നൽകിയിരുന്നത്. എന്നാൽ ഇത് ജൂൺ 30 വരെ നീട്ടിയിരിക്കുന്നുവെന്ന് റഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.
വീണ്ടും നിരക്ക് വർദ്ധന ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കമ്മീഷന്റെ ഭാഗത്ത് നിന്നും ഹിയറിംഗ് നടത്തി അന്തിമ തീരുമാനം എടുത്തിട്ടില്ല. ജൂൺ 30-ന് മുമ്പ് കമ്മീഷന്റെ ഭാഗത്ത് നിന്ന് തീരുമാനങ്ങളൊന്നും നടപ്പിലാക്കിയില്ലെങ്കിൽ നിലവിലുള്ള സാഹചര്യം വീണ്ടും നീട്ടും.
കഴിഞ്ഞ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ പുറത്ത് നിന്ന് അധിക വൈദ്യുതി വാങ്ങിയതിൽ യൂണിറ്റിന് 30 പൈസയും ഒക്ടോബർ മുതൽ ഡിസംബർ വരെ 14 പൈസയും ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ 9 പൈസ വീതം സർചാർജ് ചുമത്താൻ നേരത്തെ കമ്മീഷൻ അനുമതി നൽകിയിരുന്നു.
Comments