ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗ് മാർച്ച് 21-ന് ഡൽഹിയിൽ എത്തിയതായി സംശയം. ഡൽഹിയിലേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സിഖ് തലപ്പാവ് ധരിക്കാതെ കൂളിംഗ് ഗ്ലാസും ജാക്കറ്റും ധരിച്ച് നടക്കുന്ന അമൃത്പാലാണ് ചിത്രത്തിലുള്ളത്.
അമൃത്പാൽ നേപ്പാളിലാണെന്ന സംശയം കഴിഞ്ഞ ദിവസവും ഉയർന്നിരുന്നു. ഇതിനിടയിലാണ് ദില്ലിയിലേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
സഹായിയായ പൽപ്രീത് സിങും അമൃത്പാലിനൊപ്പമുണ്ട്. ഇത് മാർച്ച് 21 ന് ദില്ലിയിലേതെന്നാണ് പോലീസിന്റെ സംശയം. നേരത്തെ ഹരിയാനയിലെ കുരുക്ഷേത്രയില്‍ അമൃത്പാല്‍ താമസിച്ചിരുന്നുവെന്ന തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. അതിനാല്‍ കുരക്ഷേത്രയില്‍ നിന്ന് അമൃത്പാല്‍ നേരെ ഡൽഹിയിൽ എത്താനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം അമൃത്പാലിന്റെ ഒരു സെൽഫി ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പൽപ്രീത് സിംഗിനൊപ്പം സെൽഫിയെടുക്കുന്ന അമൃത്പാലിനെ ചിത്രത്തിൽ കാണാം. ഹെൽ എന്ന് പേരുള്ള ഒരു ചുവന്ന കളർ എനർജി ഡ്രിംഗും അമൃത്പാലിന്റെ കൈയ്യിലുണ്ട്. എവിടെവച്ച്, എപ്പോഴെടുത്ത ചിത്രമാണിതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. മാർച്ച് 18-നാണ് അമൃത്പാലും പപൽപ്രീതും അറസ്റ്റ് വാറണ്ടിനെ മറികടന്ന് ഒളിവുജീവിതം തുടങ്ങിയത്.
Comments