കോപ്പൻ ഹേഗൻ : ഹിജാബ് ധരിക്കാത്തതിന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച യുവാവിന് 7 വർഷം തടവ് . ഡെന്മാർക്ക് ആർഹസിലെ കോടതിയാണ് 38 കാരനെ തടവിന് ശിക്ഷിച്ചത്.
2020 ഒക്ടോബർ മുതൽ 2021 നവംബർ വരെയുള്ള കാലയളവിൽ രാവും പകലും നിരവധി തവണ അപ്പാർട്ട്മെന്റിൽ വെച്ച് ഭാര്യയെ ചവിട്ടുകയും മർദിക്കുകയും ചെയ്തതായി കോടതിയിൽ യുവതി വെളിപ്പെടുത്തി . തലമുടിയിലും , ശരീരത്തിലും സിഗരറ്റുകൾ വച്ച് പൊള്ളിക്കുമായിരുന്നു .
കൂടാതെ, ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു . ശിരോവസ്ത്രം ധരിക്കാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കുന്നതും ടെലിഫോൺ കൈവശം വയ്ക്കുന്നതും വിലക്കി, ശരീരത്തിൽ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്ത ശേഷം തറയിൽ ഉറങ്ങാനും മണിക്കൂറുകളോളം തറയിൽ നഗ്നയായി ഇരിക്കാനും ആവശ്യപ്പെടും .
പോലീസിൽ പറഞ്ഞാൽ കുടുംബത്തെ കൊന്നുകളയുമെന്ന് ഭാര്യയെ പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു . പീഡനവിവരം അറിഞ്ഞ അയൽക്കാരാണ് വിവരങ്ങൾ പോലീസിനെ അറിയിച്ചത് .
“ഇത് അസാധാരണമാംവിധം ഗുരുതരമായ ഒരു കേസാണ്, ഇത്രയും കാലം സ്ത്രീ അനുഭവിച്ചത് വളരെ ക്രൂരതയാണ്. നീണ്ട ജയിൽ ശിക്ഷയ്ക്ക് പുറമേ, യുവതിക്ക് നഷ്ടപരിഹാരം നൽകുകയും വേണം ‘ – സ്പെഷ്യൽ പ്രോസിക്യൂട്ടർ ബിർജിറ്റ് ഏണസ്റ്റ് പറഞ്ഞു . ഇറാഖ് പൗരനായ 38കാരനെ രാജ്യത്ത് നിന്ന് സ്ഥിരമായി പുറത്താക്കുകയും ചെയ്തു .
Comments