കൊൽക്കത്ത: റംസാൻ വ്രതം ആരംഭിച്ചിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി രാമനവമി ആഘോഷിക്കാൻ ഭക്തർ തയ്യാറാകണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ധർമ്മ എന്ന പരിപാടിയുടെ രണ്ടാം ദിനം വേദിയിൽ നിന്ന് സംസാരിക്കുകയായിരുന്നു അവർ.
”ഇന്ന് രാമനവമിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകൾ നടത്തുന്നവരോട് ഒരഭ്യർത്ഥനയുണ്ട്. ഘോഷയാത്ര നടത്തിക്കോളൂ.. പക്ഷെ സമാധാനപരമായി വേണം. റംസാൻ വ്രതം തുടങ്ങിയിരിക്കുന്നതിനാൽ മുസ്ലീം ഏരിയകൾ ഒഴിവാക്കി ഘോഷയാത്രകൾ പോകണം. പ്രകോപിതരാവരുത്.. ചിലർ പറയുന്നുണ്ട്, വാളുകളും കത്തികളുമായി എത്തി ഘോഷയാത്ര നടത്തുമെന്ന്. ക്രിമിനൽ കുറ്റങ്ങൾ ക്രിമനൽ കുറ്റം തന്നെയാണ്. അത് ഓർമ്മ വേണം. കോടതി വെറുതെ വിടില്ല.”മമതാ ബാനർജി പറഞ്ഞു.
കേന്ദ്രസർക്കാർ ഈ രാജ്യത്തെ തകർക്കുകയാണെന്നും മമതാ ആരോപിച്ചു. അവർ ഫെഡറൽ വ്യവസ്ഥയും ബിജെപി ഇതര സംസ്ഥനങ്ങളെയും ഇല്ലാതാക്കുകയാണ്. ജിഎസ്ടിയിലൂടെ പണം കൊള്ളയടിക്കുന്നുവെന്നും പശ്ചിമ ബംഗാളിനോട് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Comments