കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ അക്രമം. ഹൗറ ജില്ലയിൽ നടന്ന രാമനവമി ഘോഷയാത്രയ്‌ക്ക് നേരയാണ് ഇസ്ലാമിസ്റ്റുകൾ ആക്രമണം അഴിച്ചു വിട്ടത്. ഘോഷയാത്രയ്‌ക്ക് നേരെ ഇവർ കല്ലെറിയുകയും നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. കടകളും അഗ്നിക്കിരയാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
റംസാൻ നടക്കുന്നതിനാൽ മുസ്ലീങ്ങളുടെ പ്രദേശങ്ങളിൽ ഹിന്ദുക്കൾ രാമനവമി ആഘോഷിക്കരുത് എന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശം ഏറെ വിവാദമായിരുന്നു. ഇസ്ലാമിസ്റ്റുക്കൾക്ക് ആക്രമണം നടത്താൻ വഴി തുറന്നു കൊടുക്കുന്ന തരത്തിലുള്ള പ്രസ്താവനയായിരുന്നു മമതാ ബാനർജി നടത്തിയത്. ഹൗറ കലാപത്തിന് ഉത്തരവാദി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
റംസാൻ ആയതിനാൽ മുസ്ലീം പ്രദേശങ്ങളിൽ രാമനവമി ഘോഷയാത്ര നടത്തരുതെന്ന് ഹിന്ദുവികാരങ്ങളെ അവഗണിച്ചുകൊണ്ട് മമത ബാനർജി നിർദ്ദേശം നൽകി. ഹിന്ദുക്കളും നവരാത്രിക്ക് വ്രതമെടുക്കുന്നത് മുഖ്യമന്ത്രി മറന്നു. ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഹൗറ കലാപത്തിന്റെ പൂർണ ഉത്തരവാദിത്വം മമത ബാനർജിയ്‌ക്കാണ് എന്ന് അമിത് മാളവ്യ പറഞ്ഞു. അതേസമയം, ഗുജറാത്തിൽ വഡോദര ജില്ലയിലെ ഫത്തേപൂർ മേഖലയിലും രാമനവമി ശോഭാ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി.
Comments