ന്യൂഡൽഹി : റഷ്യ യുക്രൈയ്ൻ യുദ്ധം ഇന്ത്യയുടെ ജി20 യോഗങ്ങളെ ബാധിക്കുകയില്ലായെന്ന് ഷെർപ്പ അമിതാഭ് കാന്ത്. ഇത് നയതന്ത്രത്തിന്റെ കാലഘട്ടമാണ്, യുദ്ധത്തിന്റെ കാലഘട്ടമല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് അമിതാഭ് കാന്ത് പ്രസ്താവന നടത്തിയത്. കുമരകത്ത് നടക്കുന്ന ഷെർപ്പമാരുടെ ജി20 ഉച്ചകോടിയുടെ രണ്ടാമത്തെ സമ്മേളനത്തിനു മുന്നോടിയായി റഷ്യയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനുശേഷം ലോകം ഇന്ന് ഒരുപാട് വെല്ലുവിളികൾ നേരിടുന്നു. 200 കോടി ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. 10 കോടി ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. സാമ്പത്തിക മാന്ദ്യം അനുഭവിക്കേണ്ടി വന്നു. കാലവസ്ഥവ്യതിയാനങ്ങളിൽ മാറ്റം സംഭവിച്ചു. ലോകത്തിൽ 75 രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായി. ഇത്തരം വെല്ലുവിളികളിൽ പരിഹാരം കണ്ടെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനു വേണ്ടി ഏത് രാജ്യങ്ങളുമായും പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ യുക്രൈയ്ൻ യുദ്ധത്തിനു മറ്റ് പ്രശ്‌നങ്ങളെ പിടിച്ച് നിർത്താൻ കഴിയില്ലായെന്നും എല്ലാ രാജ്യങ്ങളുമായി സൗഹ്യദമാണ് ഇന്ത്യയ്‌ക്കുളളത് ജി 20 രാജ്യങ്ങളുമായും സൗഹ്യദം നിലനിർത്തുന്നു. ഇന്ത്യയുടെ പ്രശ്‌നങ്ങൾ ഇന്ത്യ പരസ്യമായി പറയുന്നു. മറ്റ് രാജ്യങ്ങൾ അവരുടെ ആശങ്കകൾ പ്രകടിപ്പിക്കുന്നു. എല്ലാ രാജ്യങ്ങളുമായി ചർട്ട ചെയ്ത് പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.
Comments