ഇന്നസെൻ്റ് – ജഗതി കൂട്ട്കെട്ട് മലയാളികൾക്ക് ഇന്ന് വിങ്ങുന്ന ഓർമ്മയായി മാറിയിരിക്കുകയാണ്. കാബൂളിവാല എന്ന ചിത്രം ഇന്നസെൻ്റ് – ജഗതി കൂട്ടുകെട്ടിന്റെ പ്രധാനപ്പെട്ട ഏടായിരുന്നു. സഹോദരന്മാരായിരുന്ന കന്നാസും കടലാസും. അതിലൊരാളാണ് എല്ലാവരെയും വിട്ടുപോയത്. ഇന്നസെൻ്റ്-നെ അവസാനമായി കാണാൻ ജഗതിയുടെ മകൾ വന്നപ്പോൾ പറഞ്ഞത് അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ്. എന്നാൽ ജഗതിക്ക് ഇപ്പോൾ എല്ലാം അറിയാം.
ന്യൂസ് കാണുകയും ഫോണിൽ ന്യൂസ് കേൾക്കുകയും ചെയ്യുന്ന അദ്ദേഹം അറിയാതെ ഇന്നസെൻറിന്റെ വാർത്ത കേൾക്കുകയായിരുന്നു. എന്നാൽ ആ വാർത്ത ഭാര്യ മാറ്റാൻ നോക്കിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. തുടർന്ന് മായില്ലൊരിക്കലും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മറക്കാൻ ആകില്ല എന്ന് പറഞ്ഞ് ഇന്നസെൻറിനെ കുറിച്ചു പങ്കുവയ്‌ക്കുന്ന കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇന്നസെൻ്റിനും ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. ഈ ചിത്രത്തിലും കന്നാസും കടലാസും ഒന്നിച്ചു തന്നെയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പത്തരയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മലയാളികളെ അഞ്ചുപതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ വിടവാങ്ങലിൽ നിന്നും മുക്തി നേടാൻ മലയാളികൾക്കോ സിനിമാലോകത്തിനോ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് പ്രത്യേകിച്ചും.. തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റേട്ടൻ, ഇന്നച്ചൻ.. ഇനിയില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് മലയാള സിനിമയിലെ ഓരോ കലാകാരന്മാരും.
അഭിനേതാക്കൾ മുതൽ അണിയറ പ്രവർത്തകർ വരെ, സിനിമയുടെ ഭാഗമാകുന്ന ഓരോരുത്തർക്കും ഏറ്റവും നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചാണ് അവരുടെ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് വാർത്ത അറിഞ്ഞ് അത്രയധികം സഹപ്രവർത്തർ ഒരുനോക്ക് കാണാൻ ഓടിയെത്തിയതും.
വിയോഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അദ്ദേഹത്തിൻെറെ വിയോഗത്തിന് പിന്നാലെ നടൻ ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ തുടങ്ങിയവർ ആശുപത്രിയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്
Comments