പത്തനംതിട്ട: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിൽ ഓതറ സ്വദേശിയായ രതീഷാണ് അറസ്റ്റിലായത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരിരികമായി ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയ്‌ക്ക് സൗന്ദര്യം കുറവാണെന്ന് പറഞ്ഞും മർദിച്ചതായി ആരോപണമുണ്ട്.
രതീഷിന്റെ അമ്മ ഓമനയും യുവതിയെ നിരന്തരം മാനസികമായും ശാരിരികമായും പീഡിപ്പിച്ചിരുന്നതായി ആരോപണമുണ്ട്. ഭർത്താവിന്റെയും യുവതിയുടെയും നിരന്തര പീഡനം സഹിക്കാൻ വയ്യതായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
കോയിപ്പുറം എസ് എച്ച് ഒ സജീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. വീടിന് സമീപത്ത് നിന്നും പിടികൂടിയ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. രണ്ടാം പ്രതിയായ രതീഷിന്റെ അമ്മയ്‌ക്കായുള്ള അന്വേഷണം തുടരുകയാണ്. 2013 സെപ്റ്റംബറിലാണ് രതീഷ് തോട്ടപ്പുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്.
Comments