ഹൈലകണ്ടി: അസമിലെ ക്ഷേത്രത്തിലേയ്‌ക്ക് പശു ഇറച്ചി വലിച്ചെറിഞ്ഞ് മതതീവ്രവാദികൾ. രാജ്യം മുഴുലൻ രാമനവി ആഘോഷങ്ങളിൽ മുഴുകി ഇരിക്കവെയാണ് മതതീവ്രവാദികൾ ക്ഷേത്രങ്ങൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത്. തെക്കൻ അസമിലെ ഹൈലകണ്ടി പട്ടണത്തിലുള്ള കാളി ക്ഷേത്രമാണ് അക്രമികൾ ബീഫ് പാക്കറ്റുകൾ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയത്. മാർച്ച് 30-നായിരുന്നു സംഭവം. ഹൈലകണ്ടി ജില്ലയിലെ ഹിന്ദു വിശ്വാസികൾ രാമനവമി ഘോഷയാത്രയ്‌ക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ക്ഷേത്രത്തിന് നേരെ ഒരു സംഘം അക്രമം അഴിച്ചു വിട്ടത്.
നഗരം മുഴുവൻ രാമനവമി ഘോഷയാത്രയ്‌ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. രാവിലെ ആരതി നടത്താൻ പൂജാരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ക്ഷേത്ര പരിസരത്ത് നിന്നും ദുർഗന്ധം വമിച്ചതോടെ പൂജാരി പരിസരം മുഴുവൻ തിരയുകയായിരുന്നു. ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടതോടെ ക്ഷേത്ര കമ്മറ്റി പോലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തി പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പാക്കറ്റിനുള്ളിൽ നിന്നും പശു ഇറച്ചി കണ്ടെത്തിയത്. സംഭവം അറിഞ്ഞതോടെ ഹിന്ദുവിശ്വാസികൾ ക്ഷേത്ര പരിസരത്ത് തടിച്ചുകൂടുകയായിരുന്നു.
സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഹൈലക്കണ്ടി ബിജെപി പ്രസിഡന്റ് മിലൻ ദാസ് ആരോപിച്ചു. രാമനവമി ഘോഷയാത്രയുടെ ഭാഗമായി നഗരം തിരക്കിലായിരുന്നുവെന്നും ഘോഷയാത്ര തടസ്സപ്പെടുത്താൻ അക്രമികൾ കരുതി കൂട്ടി ചെയ്തതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രം അശുദ്ധി ആക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. അടിയന്തര നടപടി വേണമെന്നും 24 മണിക്കൂറിനുള്ളിൽ അക്രമികളെ പിടികൂടണമെന്നും വിഎച്ച്പിയും ആവശ്യപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ ജില്ലയാണ് ഹൈലക്കണ്ടി. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് ജനങ്ങൾക്ക് ഉറപ്പ് നൽകി.
Comments