മലയാള സിനിമയിൽ തന്റെതായ സ്ഥാനം നേടിയ താരമാണ് ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. സന്ദേശം പോലെയുള്ള രാഷ്‌ട്രീയ ആക്ഷേപഹാസ്യ സിനിമകൾ പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല. നടന്റെ അഭിമുഖങ്ങളും നർമ്മം കലർന്ന ചർച്ചകളും വലിയ ശ്രദ്ധ നേടാറുണ്ട്. തന്റെ രാഷ്‌ട്രീയം തുറന്ന് പറയുകയാണ് നടൻ.
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോഴാണ് ഞാൻ ആദ്യമായി പിണറായിയെ കാണുന്നതെന്നും ആദ്യം കണ്ടപ്പോൾ മുതൽ ആ ബന്ധം ഞങ്ങൾ തുടർന്നിരുന്നു. പക്ഷേ അധികാരം എല്ലാവരെയും ദുഷിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടുന്നത് വരെ എല്ലാ രാഷ്‌ട്രീയക്കാരും ഒരു ഭാഷയിലാണ് സംസാരിക്കുന്നത്. പാവപ്പെട്ടവരെ ഉയർത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ അധികാരത്തിൽ വന്നാൽ എല്ലാ രാഷ്‌ട്രീയക്കാരും അവരുടെ യഥാർത്ഥ നിറം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർദാർ വല്ലഭായ് പട്ടേലിന് കൂടുതൽ വോട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയാകാനുള്ള സാധ്യത നെഹ്റു ഇല്ലാതാക്കിയെന്നും രാഷ്‌ട്രീയ വഞ്ചനയാണെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കാട്ടിയതെന്ന് അദ്ദേഹം വിമർശിച്ചു.
തന്റെ അച്ഛൻ കടുത്ത കമ്മ്യൂണിസ്റ്റായിരുന്നത് കൊണ്ട് കമ്മ്യുണിസ്റ്റായെന്നും പിന്നീട് അമ്മ കോൺഗ്രസ് ആയതുകൊണ്ട് താനും കെഎസ് യു ആയെന്നും നടൻ പറഞ്ഞു. എന്റെ അച്ഛനും സഹോദരനും കമ്മ്യൂണിസ്റ്റായിരുന്നു. കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റായതുകൊണ്ട് മാത്രമാണ് താൻ കമ്മ്യൂണിസ്റ്റായത്’ അമ്മയുടെ കുടുംബം കോൺഗ്രസ് അനുഭാവികളായിരുന്നു അതുകൊണ്ട് അവരുടെ സ്വാധീനത്തിൽ കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ കെഎസ്യു പ്രവർത്തകനായി’.പിന്നീട് ഞാൻ എബിവിപിയായി എന്നും നടൻ പറഞ്ഞു.
Comments