ന്യൂഡൽഹി: വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യയും ഭൂട്ടാനും.ജല വൈദ്യുതി,വ്യാപാരം, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ഭൂട്ടാൻ രാജാവ് ജിഗേന്മ ഖേസർ നാംഗ്യേൽ വാങ്ചുകിന്റെ കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനം ഉണ്ടായത്.
ഇന്ത്യയും ഭൂട്ടാനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹത്തിന്റെ വിക്ഷേപണത്തെക്കുറിച്ചും തിംഫുവിൽ നിർമ്മിച്ച ഗ്രൗണ്ട് സ്റ്റേഷന്റെ ഉദ്ഘാടനം ഉൾപ്പെടെയുളള കാര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തു. വിദ്യാഭ്യാസ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുമെന്നും.ശാസ്ത്രം, സാങ്കേതികവിദ്യ,ഗണിതം,എഞ്ചീനിയറിംഗ് എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കുമെന്നും ജല വൈദ്യുത മേഖലകളിൽ 2,136 മെഗാവാട്ടിന്റെ പദ്ധതികളും നടപ്പിലാക്കുവാനും തിരുമാനമായി .ജലവൈദ്യുത മേഖലകളിൽ ബാംഗ്ലാദേശുമായി സഹകരിക്കുമെന്നും പുനസാങ്ചു -1 നായി കൂടുതൽ സഹകരണത്തോടെ പ്രവർത്തിക്കുവാനും തീരുമാനിച്ചു.ഛുഖ ജലവൈദ്യുതിയുടെ നിരക്ക് 3യൂണിറ്റായി ഉയർത്താനുളള ഇന്ത്യയുടെ തിരുമാനത്തെയും ഭൂട്ടാൻ അംഗീകരിച്ചു.
രാജ്യങ്ങൾക്കിടയിലുളള ഏറ്റവും തിരക്കേറിയ വ്യാപര കേന്ദ്രമായ ജയ്ഗോണിനും ഫണ്ട്ഷോലിംഗിനും സമീപം ആദ്യത്തെ സംയോജിത ചെക്ക് പോസ്റ്റ് നിർമ്മിക്കുവാനും ഇരുവിഭാഗവും തമ്മിൽ ധാരണയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, രാഷ് ട്രപതി ദ്രൗപദിമുർമു എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ച്ചയ്‌ക്ക് പുറമെ വാണിജ്യ ബന്ധങ്ങൾ വിപുലീകരിക്കാൻ ഇന്ത്യയിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തി.
Comments