ദിസ്പൂർ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് നേതാക്കൾ അറസ്റ്റിൽ. അസമിലെ ബർപെട്ടയിൽ നിന്നാണ് മൂവരും പിടിയിലായത്. പിഎഫ്‌ഐയുടെ അസം യൂണിറ്റ് പ്രസിഡന്റ് അബു സാമ അഹ്‌മദ്, സംസ്ഥാന സെക്രട്ടറി ജാക്കീർ ഹുസൈൻ, പിഎഫ്‌ഐയുടെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവായ സഹിദുൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും പണവും ഫോണുകളും ലഘുലേഖകളും അസം പോലീസ് പിടിച്ചെടുത്തു. ഒന്നര ലക്ഷം രൂപയും നാല് മൊബൈൽഫോണും മറ്റ് വിവിധ രേഖകളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് വർഷത്തേക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത്. പോപ്പുലർ ഫ്രണ്ടിന് പുറമെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ എന്നീ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി.
Comments