മലയാളികളുടെ പ്രിയങ്കരനാണ് മിഥുൻ രമേശ്. നടൻ എന്നതിലുപരി അയലത്തെ പയ്യൻ എന്ന ഇമേജിലാണ് പ്രേക്ഷകർ മിഥുൻ രമേശിനെ കാണുന്നത്. ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു അറിയിച്ചത്. ഇതോടെ ആരാധകർ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു. തുടർന്ന് ഏറെ നാളത്തെ ചികിത്സയ്‌ക്ക് ഒടുവിൽ മിഥുൻ വീണ്ടും ജോലിയിൽ സജീവമാകുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറയുകയാണ് മിഥുൻ. ഷെഫീക്കിന്റെ സന്തോഷവുമായി ബന്ധപ്പെട്ട് ബാലയുമായുണ്ടായ വിവാദത്തെകുറിച്ചും മിഥുൻ രമേശ് അഭിപ്രായം വ്യക്തമാക്കുന്നുണ്ട്.
ഉണ്ണി തന്റെ ഒരു സഹോദരനാണെന്നും ഉണ്ണിയുടെ ആദ്യഹിറ്റ് മല്ലു സിംഗിൽ ഉണ്ണിക്ക് സൗണ്ട് കൊടുത്തത് താനാണെന്നും മിഥുൻ പറയുന്നു. ഉണ്ണിയുമായി അന്ന് തൊട്ടുള്ള ബന്ധമാണ്. നമ്മുടെ പടം ചെയ്യുന്ന സമയത്ത് ബ്രോ വന്ന് അഭിനയിക്കണമെന്നും തന്റെ ഒപ്പം ബ്രോയെ അഭിനയിപ്പിക്കണമെന്നും എപ്പോഴും പറയുന്ന ആളാണ് ഉണ്ണി. തുടർന്നാണ് ഷെഫീക്കിന്റെ സന്തോഷത്തിൽ അത് സംഭവിച്ചത്.
ഉണ്ണി ആ സിനിമ ചെയ്ത രീതി ഞാൻ കണ്ടതാണെന്ന് ബാലയുടെ വിവാദമുണ്ടായ സമയത്തൊക്കെ പലതവണ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഈ പറയുന്ന ബന്ധങ്ങളിലും സൗഹൃദങ്ങളിലുമൊക്കെയാണ് ആ പടം ചെയ്തത്. പരസ്പരമുള്ള സൗഹൃദത്തിന്റെ പേരിൽ ചെയ്ത സിനിമയാണത്. അത് കഴിയുമ്പോൾ നമുക്ക് വരുന്ന ചിലതെറ്റായ വിചാരങ്ങളായിരിക്കും നമ്മുടെ ഇടയിൽ വഴക്കുകളുണ്ടാക്കുന്നത്. എന്നാണ് മിഥുൻ രമേശ് പറയുന്നത്.
Comments