കാബൂൾ: ഈ വർഷം ഏറ്റവും കുറ്റകൃത്യങ്ങൾ നടന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് അഫ്ഗാനിസ്ഥാൻ. വേൾഡ് പോപ്പുലേഷൻ റിവ്യൂ പ്രകാരമാണ് ഈ റിപ്പോർട്ട്. അഴിമതി, കൊലപാതകം, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി വിവിധ രീതിയിലെ കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷമാണ് കുറ്റകൃത്യങ്ങൾ വ്യാപകമായി പെരുകുന്നത്.
രാജ്യത്ത് തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‍വ്യവസ്ഥയും തൊഴിലില്ലായ്മയുമാണ് കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം. അഫ്ഗാനിസ്ഥാനിലെ പതിനായിരം പേരിൽ
76-ലധികം പേർ കുറ്റകൃത്യങ്ങൾ ചെയ്യുന്നെന്നാണ് റിപ്പോർട്ട്. വെനസ്വല, ഗിനിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളാണ് ഒന്നാമതും രണ്ടാമതും മൂന്നാമതുമുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ കറുപ്പ് കടത്തുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിന് പിന്നാലെ കറുപ്പ് കടത്തുന്നത് വീണ്ടും വർധിച്ചിരിക്കുകയാണ്. ഇതിന് പുറമെയാണ് നിരവധി കുറ്റകൃത്യങ്ങളും രാജ്യത്ത് വർധിക്കുന്നത്.
Comments