കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ജേതാക്കൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ധനസാമ്പാദനം അടക്കമുള്ള കാര്യങ്ങളിലാണ് പരിശീലനം നൽകുനതെന്ന് കരുതുന്നു. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലെ ഹാർമണി ഹാളിലാണ് പരിപാടി നടക്കുന്നത്. സംസ്ഥാന ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും.
അതേസമയം മദ്യവും ഭാഗ്യവും വിറ്റാണ് കേരളം മുന്നോട്ട് പോകുന്നതെന്നുള്ള വാദം ഇതേ തുടർന്ന് ശക്തമാകുകയാണ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായി തുടരുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെയും ഭാഗ്യക്കുറിയുടെയും വിൽപ്പന വർദ്ധിപ്പിക്കേണ്ടി വരുന്നത്. ഇതിനായാണ് ഭാഗ്യക്കുറി വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കുന്നതെന്നാണ് വാദം. സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ മദ്യവും ഭാഗ്യക്കുറിയും വിറ്റ് പോകണം എന്നുള്ളതിനാലാണ് ജനങ്ങൾക്ക് ഇത്തരം പരിശിലനങ്ങൾ നൽകുന്നതെന്നും അഭ്യുഹമുണ്ട്.
Comments