ഇസ്ലാമാബാദ്: പാകിസ്താനിലെ മൻസെഹ്റയിലെ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലുണ്ടായ അനാസ്ഥ ജനങ്ങളെ പ്രകോപിപ്പിച്ചതോടെയാണ് സംഘർഷം ഉണ്ടായത്. ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് പാകിസ്താനികൾ കൊള്ളയടിച്ചു.
കടുത്ത ഭക്ഷ്യ പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന പാക് ജനങ്ങൾ ഭരണകൂടത്തിന്റെ അനാസ്ഥയിൽ തിരിച്ചടിയ്‌ക്കുകയായിരുന്നു. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിലെ അഴിമതിയും വൈകിപ്പിച്ചതുമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. തുടർന്ന് ഭക്ഷ്യ വസ്തുവുമായി വന്നിരുന്ന ട്രക്ക് കൊള്ളയടിക്കപ്പെട്ടു. നൂറോളം ഭക്ഷണ പദാർത്ഥങ്ങളടങ്ങിയചാക്കുകൾ പ്രതിഷേധക്കാർ കടത്തി കൊണ്ടുപോയി. ഈ തിരക്കിലകപ്പെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്.
ഏപ്രിലിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ബജൗർ മേഖലയിൽ സൗജന്യ മാവ് വിതരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി നിരവധി ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. ഭക്ഷ്യ വിതരണത്തിൽ അഴിമതി കാണിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും പ്രതിഷേധക്കാർ സർക്കാരിനോടും ജില്ലാ ഭരണകൂടത്തോടും ആവശ്യപ്പെട്ടു. എന്നാൽ വീണ്ടും പഴയ സ്ഥിതി തുടർന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.
Comments