പോപ്പ് സംഗീതപ്രേമികളുടെ ഇഷ്ട ഗായികയാണ് ഉഷ ഉതുപ്പ്. ഏറ്റവും കൂടുതൽ ഇംഗ്ലീഷ് ആൽബങ്ങൾ പാടിയ ഇന്ത്യൻ ഗായിക കൂടിയാണ് അവർ. ഉഷയുടെ വേറിട്ട ശബ്ദവും സംഗീത ശൈലിയുമാണ് മറ്റ് ഗായകരിൽ നിന്ന് അവരെ വ്യത്യസ്തയാക്കുന്നത്.
പണ്ട് സംഗീതം പഠിക്കാൻ പാട്ടുക്ലാസിലെത്തിയ ഉഷയെ ‘ഫണ്ണി’ വോയ്‌സാണെന്ന് പറഞ്ഞ് ഇറക്കി വിട്ട പാട്ടുടീച്ചറുടെ കഥയും പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അതേ ടീച്ചറെത്തി പരസ്യമായി കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പു പറഞ്ഞ സംഭവവും ആരാധകർക്ക് സുപരിചിതമാണ്. ഇപ്പോൾ തന്റെ കരിയറിന്റെ ആദ്യ കാലത്തിന് തുടക്കമിട്ട നിശാക്ലബ്ബുകളിലെ ജോലിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം..
ഹോട്ടലുമായി കരാറിലേർപ്പെട്ട് ദിവസവും നിശാക്ലബ്ബിലെത്തി പാടുന്നതായിരുന്നു ഉഷയുടെ കരിയറിന്റെ ആരംഭം. പ്രതിമാസം 750 രൂപയായിരുന്നു അന്ന് ഉഷയ്‌ക്ക് വേതനമായി ലഭിച്ചിരുന്നത്. പിന്നീട് നിശാക്ലബ്ബ് ഗായകരിൽ ഏറ്റവും ഉയർന്ന വേതനം വാങ്ങുന്നയാളായി അവർ മാറി. പിന്നീടൊരിക്കൽ ദേവ് ആനന്ദ് ഡൽഹിയിലെത്തിയപ്പോൾ ഒരിക്കൽ ഉഷ ഉതുപ്പ് പ്രകടനം നടത്തിയിരുന്ന നിശാക്ലബ്ബിലേക്ക് വന്നതാണ് ബോളിവുഡ് സിനിമയിൽ പാടാനുള്ള അവസരത്തിലേക്ക് നയിച്ചത്. അന്ന് അദ്ദേഹത്തിന് ഉഷയുടെ പാട്ടും ശബ്ദവും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇത് തന്റെ കരിയറിലെ വഴിത്തിരിവായിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി.
Comments