കണ്ണൂർ: വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർണ്ണ വിജയമെന്ന് ലോക്കോ പൈലറ്റ് എം ഐ കുര്യാക്കോസ്. 110 സ്പീഡിലാണ് സഞ്ചരിച്ചതെന്നും ട്രാക്ക് നവീകരണം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാൽ നിലവിൽ ഉള്ളതിനേക്കാൾ ഇരട്ടി വേഗത കൈവരിക്കാൻ സാധിക്കുമെന്നും ലോക്കോപൈലറ്റ് ജനം ടിവിയോട് പറഞ്ഞു.
ആദ്യ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ് കണ്ണൂരിലെത്തിയപ്പോൾ ലോക്കോ പൈലറ്റിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇങ്ങനെ ഒരു സ്വീകരണം ഇതാദ്യമാണെന്നാണ് ലോക്കോ പൈലറ്റ് കുര്യാക്കോസ് പറഞ്ഞു റെയിൽവേയുടെ മികച്ച കാൽവെപ്പാണ് വന്ദേഭാരത്. വന്ദേഭാരത് യുസർ ഫ്രണ്ട്‌ലി ആണ്. കംപ്യൂട്ടർ കൺട്രോൾഡ് സിസ്റ്റമായതിനാൽ ഉപയോഗിക്കാൻ ഈസിയാണെന്നും ലോക്കോ പൈലറ്റ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കോ പൈലറ്റുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണയാത്രയിലുണ്ടായിരുന്നത്. ഷൊർണൂരിൽ സ്റ്റോപ്പില്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ തൃശൂരിൽനിന്ന് കയറി. അവിടെനിന്ന് ക്രൂ ചേഞ്ചും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 5.10-ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തിരിച്ച ട്രെയിൻ 2.20-ന് കണ്ണൂരിലെത്തി. 7 മണിക്കൂർ 10 മിനിട്ടുകൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്.
Comments