ഇസ്ലാമാബാദ്: ഈ വർഷം പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ട് സിആർഎസ് സ്റ്റഡീസ് വിഭാഗം. നാല് മാസത്തിനുള്ളിൽ 854 സാധാരക്കാരെയാണ് ഭീകരാക്രമണം ബാധിച്ചത്. ഇതിൽ കൊല്ലപ്പെട്ടവരും ഉൾപ്പെടുന്നു. മുൻ വർഷങ്ങളിലെ കണക്കുകളെ അപേക്ഷിച്ച് ഇരട്ടിയിലധികം ഭീകരാക്രമണ കേസുകളാണ് വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം 358 പേരാണ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 496 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 219 ഭീകരാക്രമണങ്ങളാണ് നാല് മാസങ്ങൾക്കുള്ളിൽ പാകിസ്താന്റെ വിവിധ മേഖലകളിലായി നടന്നത്. ഖൈബർപഖ്തൂൺഖ്വാ, സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണങ്ങളിൽ കൂടുതലും റിപ്പോർട്ട് ചെയ്തത്.
Comments