പാലക്കാട് : വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ. ഉദ്ഘാടന ദിവസം തന്നെ തടയാനാണ് കോൺഗ്രസിന്റെ തീരുമാനം. എന്നാൽ ഉദ്ഘാടന ദിവസം ഷോർണൂർ സ്‌റ്റോപ്പുണ്ടെന്നാണ് റെയിൽവേയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഇത് മുന്നിൽ കണ്ട് കോൺഗ്രസ് നടത്തുന്ന രാഷ്‌ട്രീയ നീക്കമാണ് ഇതെന്നാണ് ഷോർണ്ണൂരിലെ ജനങ്ങൾ പറയുന്നത്.
ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് തൃശൂർ മലപ്പുറം ജില്ലക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ഷൊർണ്ണൂർ. ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കുന്നില്ല എന്നുള്ള വാദം ഉയർത്തിയാൽ വന്ദേ ഭാരതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ എതിർപ്പുണ്ടാക്കമെന്നുള്ള ധാരണയാണ് ഇതിന് പിന്നിൽ.
വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25ന് ഷൊർണൂരിൽ ട്രെയിൻ നിർത്തുമെന്നാണ് നിലവിൽ കിട്ടിയ അറിവ്. അന്ന് തന്നെ ട്രെയിൻ തടയാനാണ് തീരുമാനം. എന്നാൽ വന്ദേഭാരത് വലിയ വികസനം സാധ്യമാക്കുമെന്ന് അറിഞ്ഞുകൊണ്ട് പദ്ധതിയുടെ ക്രെഡിറ്റ് നേടിയെടുക്കാനാണ് കോൺഗ്രസ് ശ്രമം. കാസർഗോഡ് എംപി രാജ് മോഹൻ ഉണ്ണിത്താൻ തന്റെ ശ്രമഫലമാണ് കേരളത്തിന് വന്ദേഭാരത് എത്തിയതെന്ന് മുൻപ് പറഞ്ഞിരുന്നു പിന്നാലെയാണ് പാലക്കാട് എംപിയുടെ ട്രെയിൻ തടയുമെന്ന് പ്രസ്താവന.
Comments