കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐയ്‌ക്കെതിരെ വിമർശനവുമായി ബിജെപി നേതാവ് എംടി രമേശ്. മൻ കി ബാത്തിന്റെ നൂറാം എപിസോഡ് ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നൂറ് ചോദ്യങ്ങൾ എന്ന ക്യാംപെയ്ൻ ഡിവൈഎഫ്ഐ ആരംഭിച്ചിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും അല്ലാതെ യഥാർത്ഥ ചോദ്യങ്ങളാണ് പ്രധാനമന്ത്രിക്ക് മുന്നിൽ ഉന്നയിക്കുന്നതെന്നാണ് ഡിവൈഎഫ്‌ഐയുടെ വാദം .
ഇതിനാണ് ഡിവൈഎഫ്‌ഐക്ക് മറുപടിയുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം.
എംടി രമേശിന്റെ കുറിപ്പ് ഇങ്ങനെ….
”ഡി.വൈ.എഫ്.ഐ ചോദിക്കുന്ന നൂറ് ചോദ്യങ്ങളും ഉത്തരങ്ങൾ പകൽപോലെ സ്പഷ്ടമായവയാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം അനുഭവിക്കുന്ന വളർച്ചയുടെയും വികാസത്തിന്റെയും കണക്കുകൾ സഹിതം മറുപടി പറയാവുന്ന ഉത്തരങ്ങൾ. എന്നാൽ ചില ചോദ്യങ്ങൾ കാലാകാലമായി നരേന്ദ്ര മോദിക്കെതിരെ ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ കക്ഷികളും അധരവ്യായാമമായി ഉന്നയിക്കുന്നതുമാണ്.
ഉദാഹരണത്തിന് ഗുജറാത്ത് കലാപം പോലെ നീതിപീഠവും ജനകീയ കോടതിയും തള്ളിയ മുനയൊടിഞ്ഞ ആരോപണങ്ങൾ.
വാർത്താ സമ്മേളനം നടത്തുകയും ഒരു അനിവാര്യമായ ഘടകമല്ല. മറിച്ച് നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം Make in India പദ്ധതി പ്രകാരം നിർമ്മിച്ച വന്ദേഭാരത് ട്രെയിനുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളെ കുറിച്ചോ,അതിലൂടെ രാജ്യത്തെ ചെറുപ്പക്കാർക്ക് തൊഴിൽ ലഭിച്ചതിനെ കുറിച്ചോ ഡി.വൈഎഫ്ഐ ചോദിക്കുന്നുണ്ടോ ? ആഗോള രംഗത്ത് ഭാരതത്തിന് ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് ചോദ്യമുണ്ടോ ? ഇന്ത്യയുടെ വ്യാവസായികവും കാർഷികവുമായ വളർച്ചയെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? ജൽ ജീവൻ മിഷൻ പോലെ ജനകീയ പദ്ധതികളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? വളരുന്ന ദേശീയ പാതയും ഇന്ത്യൻ റയിൽ വെയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് ചോദ്യങ്ങളുണ്ടോ ? നാം തിരിച്ചെടുക്കുന്ന ദേശാഭിമാന ചിഹ്നങ്ങളെ കുറിച്ചോ രാജ്യത്തിന്റെ സ്വാഭിമാനത്തെ കുറിച്ചോ ചോദ്യങ്ങളില്ലെ ? – ഉണ്ടാകില്ല കാരണം ഈ രാജ്യത്തെ ജനം എല്ലാം തിരിച്ചറിയുന്നുണ്ട്. പക്ഷെ കേരളത്തിലെ ജനങ്ങൾ ശ്രീമാൻ പിണറായി വിജയനോട് ചോദിക്കാനുള്ള ചോദ്യങ്ങൾക്ക് ഡി.വൈ.എഫ്ഐക്ക് ഉത്തരമുണ്ടാകുമോ ?
1)എന്തിനാണ് കേരളത്തിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി സർവകലാശാലകളിലും
മറ്റ് സർക്കാർ സ്ഥാപനങ്ങളിലും
പിൻവാതിൽ വഴി നിയമനം നടത്തുന്നത്
2)യുവതി യുവാക്കൾ
തൊഴിൽ അന്വേഷിച്ച് എന്തുകൊണ്ടാണ്
കേരളം വിട്ടു പോകാൻ കാരണം
3)എന്തുകൊണ്ട് കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങൾ ജീവനക്കാർക്ക്
മിനിമം ശമ്പളം നൽകുന്നില്ല.ഉദാ.നേഴ്സുമാർക്ക്
നിയമം 20000 കൊടുക്കണം എന്ന് നിയമം ഇല്ലേ
4)രാജ്യത്ത് ഏറ്റവും കൂടുതൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വാങ്ങുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളമായി
5)രാജ്യത്തെ ഏറ്റവും കൂടുതൽ പാലിന് വിലയുള്ള സംസ്ഥാനം എന്തുകൊണ്ട് കേരളം മാറി
6) രാജ്യത്ത് ഏറ്റവും കൂടുതൽ ബാറുകൾ ഉള്ള സംസ്ഥാനം എന്തുകൊണ്ട്
കേരളം ആയി
7) രാജ്യത്ത് ലോട്ടറി നറുക്കെടുപ്പ് നടത്തി സർക്കാർ ഖജനാവ് നിറയ്‌ക്കുന്ന സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി രാജ്യത്തെ ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവതി യുവാക്കളുടെ സംസ്ഥാനം എന്തുകൊണ്ട് കേരളം ആയി
9) എന്തുകൊണ്ട് കേരളത്തിൽ നിന്നും
ഏറ്റവും കൂടുതൽ യുവതി യുവാക്കൾ IS ൽ ചേരാൻ പോകുന്നു
10) രാജ്യത്ത് എവിടെ
സംഘർഷം ഉണ്ടായാലും അതിൽ കേരളത്തിലുള്ളവർ എന്തുകൊണ്ടാണ് പ്രതിയാകുന്നത്. ”- എന്നുമാണ് എം ടി രമേശ് കുറിച്ചത്.
Comments