തിരുവനന്തപുരം: പരമ ഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമിയെക്കുറിച്ചുള്ള ഏറ്റവും വലിയ ഗ്രന്ഥം ഉടനെ പുറത്തിറങ്ങും. പ്രൊഫ എ.വി ശങ്കരൻ എഴുതിയ 62,949 ശ്ലോകങ്ങളുള്ള ‘തീർത്ഥപാദ പുരാണ’മാണ് പുറത്തിറങ്ങാൻ പോകുന്നത്. മഹാഭാരതവും സ്‌കന്ദ പുരാണവും കഴിഞ്ഞാൽ വലുപ്പത്തിൽ ഏറ്റവും വലിയ ഗ്രന്ഥമാകും ഇത്.
കേരള സാഹിത്യ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്‌കൃത കൃതിയും കൂടിയാണിത്. രാമചന്ദ്രൻ നായരുടെ താത്പര്യപ്രകാരമാണ് സഹപ്രവർത്തകനായിരുന്ന എ.വി ശങ്കരൻ രചന തുടങ്ങിയത്. ചട്ടമ്പി സ്വാമിയെക്കുറിച്ച ഭക്തി ചൈതന്യമുള്ള കാവ്യം എന്ന നിലയിലാണ് തുടങ്ങിയത്. എന്നാൽ 16 വർഷം എടുത്ത് എഴുതി തീർന്നപ്പോൾ അത് വലിയ കാവ്യം ആയി. മഹാഭാരതവും സ്‌കന്ദപുരാണവും മാത്രമാണ് വലുപ്പത്തിൽ ഇതിനേക്കാൾ മുന്നിലുള്ളത്.
‘കേന്ദ്ര മാനവവിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഇടപെടലാണ് പുസ്തകം പുറത്തിറങ്ങാൻ ഇടയാക്കുന്നത്. ഇതിലും വലിയോരു സ്മാരകം ചട്ടമ്പി സ്വാമികൾക്ക് ഉണ്ടാക്കാനാകില്ല. വർങ്ങൾക്ക് മുൻപ് സംസ്‌കൃത സർവകലാശാല പ്രസിദ്ധീകരണാവകാശം വാങ്ങിയെങ്കിലും ലക്ഷങ്ങൾ ചെലവു വരുമെന്നതിനാൽ പുസ്തകം അച്ചടിച്ചില്ല. നിലവിലെ മാനവവിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാന് ഇതു സംബന്ധിച്ച് താൻ കത്തെഴുതി. ഉടൻ നടപടി ഉണ്ടായി. പ്രസിദ്ധീകരണത്തിനാവശ്യമായ പണം കേന്ദ്രം നൽകാമെന്ന് ഏറ്റു. ഉടൻ തന്നെ ‘തീർത്ഥപാദ പുരാണം’ പുറത്തിറങ്ങും.’- പുസ്തക രചനയ്‌ക്കും പ്രസദ്ധികരണത്തിനും പ്രചോദനമായ സംസ്‌കൃത സർവകലാശാല മുൻ വിസി ആർ രാമചന്ദ്രൻ നായർ പറഞ്ഞു.
Comments