ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന ജെല്ലിക്കെട്ടിൽ രണ്ട് പേർ മരിച്ചു. ചടങ്ങിന്റെ ഭാഗമായി കാളയെ തുരത്തുന്നതിന്റെ ഇടയിലാണ് മരണം സംഭവിച്ചത്. ആറോളം പേർക്ക് പരിക്കേറ്റു. കണ്ടമാണികം ക്ഷേത്രോത്സവത്തിലാണ് സംഭവമുണ്ടായത്.
പഗറൈക്കുടി സ്വദേശി പാണ്ടി, മേലൂർ സ്വദേശി മുരുകൻ എന്നിവരാണ് കാളയെ മെരുക്കുന്നതിനിടയിൽ മരിച്ചത്. 252-ഓളം കാളകൾ ചടങ്ങിൽ പങ്കെടുത്തു. 70-ഓളം പേർ കാളയെ മെരുക്കാനായി പരിശ്രമിച്ചു.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 3ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Comments