തിരുവനന്തപുരം : കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥ പറയുന്ന ‘കേരള സ്റ്റോറി’യ്‌ക്ക് എതിരായ കമ്യൂണിസ്റ്റുകളുടെ പ്രതിഷേധത്തിലൂടെ സഖാക്കളുടെ ഇരട്ടത്താപ്പ് മനസിലായെന്ന് ക്രിസ്ത്യൻ വിശ്വാസ സമൂഹം .
ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ ‘കക്കുകളി’ എന്ന നാടകത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് കേരളസ്റ്റോറിയ്‌ക്കെതിരെ നടപടി എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് .
സന്യാസത്തെ അവഹേളിച്ച നാടകത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന, കേരളത്തില്‍നിന്ന് കാണാതായ യുവതികളെ മതപരിവര്‍ത്തനം നടത്തി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ ‘കേരള സ്റ്റോറി’യ്‌ക്ക് എതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് സോഷ്യല്‍ മീഡിയായില്‍ വ്യാപക വിമര്‍ശനം ഉയരുന്നത്.
ഐഎസിൽ പോയ യുവജനങ്ങളുടെ കണക്കിൽ നിന്നും അതിന്റെ ഭീകരതയിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള വളരെ വ്യക്തമായ അജണ്ട ഇസ്‌ലാമിസ്റ്റുകൾ തുടങ്ങി കഴിഞ്ഞു അതിന്റെ പ്രതിഫലനമാണ് ഇടത് വലത് മുന്നണികൾ ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഈ സിനിമയെ നിരോധിക്കണം എന്ന് പറഞ്ഞ് നടത്തുന്ന പ്രസ്താവനകളെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ പറയുന്നു.
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമ പ്രദർശിപ്പിക്കരുത് എന്ന് സർക്കാരിനോട് സമ്മർദ്ദം ചെലുത്തുന്നവർ ഒന്നറിയാൻ വേണ്ടി പറയുകയാണ് . ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ വന്നപ്പോൾ ആണ് “ഈശോ ” എന്ന സിനിമയ്‌ക്ക് എതിരെയും “കക്കുകളി” എന്ന നാടകത്തിനെതിരെയും ഞങ്ങൾ കോടതിയിൽ പോയത് .അവിടെ “ഈശോ ” എന്ന സിനിമയ്‌ക്കു നിങ്ങൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യ പ്രകാരം കോടതി എല്ലാ അനുമതിയും കൊടുത്തു . “ദി കേരള സ്റ്റോറി “എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് . കക്കുകളി എന്ന നാടകത്തിനും ഈശോ എന്ന സിനിമയ്ക്കും മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം ” ദി കേരളം സ്റ്റോറി ” എന്ന സിനിമയ്‌ക്കും ഉണ്ടെന്നും കാസ പറയുന്നു.
Comments