ഇന്ന് ചരിത്രദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാവിലെ 11-നാണ് പരിപാടി. മൻ കി ബാത്ത് നൂറാം എപ്പിസോഡ് എങ്ങനെയാണ് റെക്കോർഡ് ചെയ്തതെന്നാണ് കാണിക്കുന്ന വീഡിയോ കേന്ദ്രസർക്കാർ പുറത്തുവിട്ടു.
നൂറാം എപ്പിസോഡ് കേൾക്കുന്നതിന്റെ ചിത്രങ്ങൾ ജനങ്ങൾക്ക് നമോ ആപ്പിൽ അപ്ലോഡ് ചെയ്യാം. 21 ചിത്രങ്ങൾ വരെ അപ്ലോഡ് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പരും സംസ്ഥാനവും മണ്ഡലവും ഏതെന്നുള്ള വിവരവും നൽകണം. ചരിത്രത്തിന്റെ ഭാഗമാകാൻ താത്പര്യപ്പെടുന്നവർക്കുള്ള സുവർണാവസരമാണിത്. ഹിന്ദി സംപ്രേക്ഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. ഓൾ ഇന്ത്യ റേഡിയോയുടെയും ദൂരദർശന്റെയും മുഴുവൻ നെറ്റ് വർക്കിലും ആപ്പിലും പരിപാടി സംപ്രേക്ഷണം ചെയ്യും. എഐആർ ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുതളിലും മൻ കി ബാത്തിന്റെ 100-ആം എപ്പിസോഡ് സംപ്രക്ഷേണം ചെയ്യും.
രാജ്യത്തിന്റെ പുരോഗതിയ്‌ക്കായി പ്രധാനസേവകൻ നടത്തിയ മികച്ച സംവിധാനമാണ് മൻ കി ബാത്ത്. സ്വച്ഛ് ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, കോവിഡ്-19 വാക്സിനേഷൻ, ഇസഞ്ജീവനി, ഫിറ്റ് ഇന്ത്യ മൂവ്മെന്റ്, ജലശക്തി അഭിയാൻ, അടൽ ഭുജൽ യോജന, നമാമി ഗംഗേ, ഡിജിറ്റൽ ഇന്ത്യ, സ്ത്രീ ശാക്തീകരണം തുടങ്ങിയ പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് ഇതിലൂടെയാണ്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്‌ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മൻ കി ബാത്ത് ആരംഭിച്ചത്.
കേരളത്തിലും ആവേശകരമായ പരിപാടികളാണ് ഇന്ന് നടക്കുക. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് രാവിലെ 10.30-ന് പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ മുഖ്യാതിഥിയാകും.പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രത്യേക പ്രദർശനം ഗവർണർ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ ചടങ്ങിൽ പങ്കെടുക്കും.
മൻ കി ബാത്ത് @100; പ്രത്യേക ആഘോഷങ്ങളുമായി രാജ് ഭവൻ; മുഖ്യാതിഥിയായി ഗവർണർ
പത്മ അവാർഡ് ജേതാക്കൾ, മൻ കി ബാത്ത് എപ്പിസോഡുകളിൽ പരാമർശിച്ചിട്ടുള്ള വ്യകതികൾ, ദേശീയ ബാലശ്രീ അവാർഡ് ജേതാക്കൾ, കേരളത്തിൽ നിന്ന് പ്രധാനമന്ത്രിയുടെ യുവം പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർ, വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
Comments