ഇസ്ലാമാബാദ്: പഞ്ചാബ് പ്രവിശ്യയിൽ മെയ് 14-ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിർദ്ദേശം വൈകിക്കാനാണ് സർക്കാരിന്റെയും സൈന്യത്തിന്റെയും നീക്കമെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മുന്നറിയിപ്പുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. താനും തന്റെ പാർട്ടിയും തെരുവിലിറങ്ങി പ്രതിഷേധിക്കും. ലാഹോറിൽ നടന്ന പാർട്ടി റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള പിഎംഎൽ-എൻ സർക്കാരിന്റെ നീക്കത്തെ ചെറുക്കണം. തിരഞ്ഞെടുപ്പ് വൈകിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിയ്‌ക്കും. അണികളുമായി നിരത്തിലറങ്ങി പ്രക്ഷോഭം സംഘടിപ്പിക്കും. ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ സുപ്രീംകോടതിയുടെ നിർദ്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ കോടിതിയെ പിന്തുണയ്‌ക്കാനും നിയമവ്യവസ്ഥ പുനസ്ഥാപിക്കാനുമായി രാജ്യം മുഴുവൻ തന്നോടൊപ്പം തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും ഇമ്രാൻഖാൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടത്താനായി ദേശീയ അസംബ്ലി പിരിച്ചുവിടാനും ഇമ്രാൻ ആവശ്യപ്പെട്ടു. സർക്കാർ അതിന് സമ്മതിച്ചില്ലെങ്കിൽ ഇനി ചർച്ചകളൊന്നും ഉണ്ടാവില്ലെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി.
Comments