കൊച്ചി : ആവിഷ്കാര സ്വാതന്ത്ര്യമെന്ന പടവാൾ കേരളത്തിൽ തരം പോലെ വളച്ചൊടിച്ചു ഉപയോഗിക്കപ്പെടുന്നതാണെന്ന് നടനും ബിജെപി പ്രവര്ത്തകനുമായ കൃഷ്ണകുമാർ . ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾക്കെതിരെയും, ക്രൈസ്തവ വിശ്വാസികൾക്കെതിരെയും ഉയർന്നുപൊങ്ങുന്ന ഈ വാൾ, ന്യൂനപക്ഷം വരുന്ന മുസ്ലിം സമുദായത്തിനെതിരായി ഒരിക്കലും തലപൊക്കില്ലെന്നും കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏതാനും വർഷങ്ങൾക്കുമുൻപ് വേറൊരു ഇടത് ചലച്ചിത്രകാരൻ പുറത്തിറക്കിയ സിനിമയുടെ പേരാണ് സെക്സി ദുർഗ്ഗ. സെക്സി ഫാത്തിമ എന്ന് പേരിടാത്തതെന്തെന്നു ചോദിക്കരുത്. എന്താണെന്നല്ലേ? ആവിഷ്കാര സ്വാതന്ത്ര്യമാണ്. ഇത് കേരളമാണ്.മുസ്ലിം സമുദായത്തിലെ സഹോദരങ്ങളോട്, കാര്യങ്ങളെ ശരിയായ രീതിയിൽ കാണുന്ന, വിവേകവും സാമൂഹിക പ്രതിബദ്ധതയുമുള്ള അംഗങ്ങളോട് എനിക്ക് എന്നും ആദരവും സ്നേഹവും മാത്രമേയുള്ളൂ. അവരോടുള്ള എന്റെ അപേക്ഷ ഇതുമാത്രമാണ്. നിങ്ങളിൽപ്പെടുന്ന ഒരു ചെറിയ വിഭാഗം ആൾക്കാർ ഇടതും വലതും മുന്നണികളുടെ കൂടെ ചേർന്ന് സൃഷ്ടിച്ചെടുക്കുന്ന തെറ്റായ നറേറ്റിവ് — അതിനെതിരെ നിങ്ങളാണ് ശബ്ദമുയർത്തേണ്ടത്. ഒരു യഥാർത്ഥ മുസൽമാൻ ചെയ്യേണ്ടത് അതാണ്. കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നുണ്ട്. പരസ്പരം സ്നേഹിക്കുന്ന രണ്ടു മനസ്സുകളെ പിരിക്കാനല്ല, മറിച്ച്, ആ പേരിൽ തീവ്രവാദം നടത്തുന്ന ഭീകരസംഘടനയ്ക്കു വളക്കൂറുള്ള മണ്ണായി നമ്മുടെ നാടിനെ മാറ്റാൻ അനുവദിക്കാതിരിക്കാനാണ് ഇത്തരം സിനിമകളും ഉദ്ദേശിക്കുന്നത്.
ഒരു സിനിമാപ്രവർത്തകൻ എന്ന നിലയിലുംകൂടി പറയട്ടെ. സഭ്യമായ രീതിയിൽ സംവദിക്കുന്ന കലാസൃഷ്ടികളെ നിരോധിക്കാൻ ഒരിക്കലും പാടില്ല. ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു വിഭാഗം ജനതയെ അവഹേളിക്കാനും പാടില്ല. “ദി കേരള സ്റ്റോറി” ഇന്ന് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും നടക്കുന്ന അതീവ ഗുരുതരമായ ഒരു പ്രവണതയെ തുറന്നു കാണിക്കാൻ ശ്രമിക്കുക മാത്രമാണ്. ട്രോളാൻ ഓടിവരുന്ന സഹോദരീ സഹോദരന്മാർ ഒരു മിനിറ്റ സാവകാശം ചിന്തിച്ച ശേഷം വരിക. കേരളത്തിൽ നിന്നും മതം മാറ്റപ്പെട്ടു ഐ എസ് ഐ എസിൽ ചേരേണ്ടിവന്ന യുവതികൾ ഇല്ലേ? (മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പത്ര സമ്മേളനത്തിൽ കണക്കുകൾ വെച്ചു പറഞ്ഞിട്ടുണ്ട്.) ഇന്നും ഇപ്പോഴും നാം വാർത്തകളിൽ ലൗ ജിഹാദിന്റെ കഥകൾ വായിക്കുന്നില്ലേ? കേവലമൊരു മതപരമായ പ്രശ്നത്തിനുപരിയായി, രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു ഗുരുതര ദേശീയ പ്രശ്നമാണിത് .. ചിന്തിക്കുക.. – അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Comments