തിരുവനന്തപുരം: സുദീപ്തോ സെന്‍ സംവിധാനം ചെയ്ത കേരളാ സ്റ്റോറി ആദ്യ ദിനം നേടിയത് 7.5 കോടി രൂപ നേടിയെന്ന് ദേശീയ മാദ്ധ്യമം റിപ്പേോർട്ട് ചെയ്തു. ഇന്ത്യ മുഴുവനുമായുള്ള കണക്കാണിത്. പിവിആര്‍, ഇനോക്സ്, സിനിപോളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ നിന്ന് നാല് കോടി രൂപയാണ് ലഭിച്ചത്. അക്ഷയ് കുമാറിന്റെ സെൽഫി (2.55 കോടി രൂപ), കാർത്തിക് ആര്യന്റെ ഷെഹ്സാദ (6 കോടി രൂപ), വിവാദമായ ദി കാശ്മീർ ഫയൽസ് (3.5 കോടി രൂപ) എന്നിവയേക്കാൾ മികച്ച ഓപ്പണിംഗ് ആണ് കേരള സ്റ്റോറി ആദ്യ ദിനത്തിൽ നേടിയിരിക്കുന്നത്.
ആസൂത്രിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെട്ട യുവതികളുടെ കഥ പറയുന്ന ബോളിവുഡ് ചിത്രമാണ് ദ കേരള സ്റ്റോറിക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. കുടുംബവുമായി വന്ന് ഓരോരുത്തരും കണ്ടിരിക്കേണ്ട സിനിമയാണന്നു പ്രേക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കേരള സ്റ്റോറിയുടെ പല ഷോകളും റദ്ദാക്കിയിരുന്നു. പിവിആറിന്റെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള സ്ക്രീനുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ റദ്ദാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാള്‍, ഒബറോണ്‍ മാള്‍, തിരുവനന്തപുരം ലുലു മാള്‍ എന്നിവിടങ്ങളിലുള്ള പിവിആര്‍ സ്ക്രീനുകളിലെ പ്രദര്‍ശനങ്ങളും റദ്ദാക്കപ്പെട്ടിരുന്നു. ചുരുക്കം തിയേറ്ററുകളിലെ പ്രദർശനത്തിൽ നിന്നുമാണ് 7.5 കോടി രൂപ നേടിയത്.















