ന്യൂഡൽഹി: നാല് കോടി രൂപയുടെ സ്വർണ ബിസ്ക്കറ്റുകൾ കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് ഇരുവരെയും ബിഎസ്എഫ് പിടികൂടിയത്. നോർത്ത് 24 പർഗനാസ് ജില്ലയിലെ പെട്രാപോളിനടുത്തുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ വച്ചായിരുന്നു സംഭവം. പ്രതികളുടെ പക്കൽ 52 സ്വർണ ബിസ്ക്കറ്റുകളുണ്ടായിരുന്നു. വിപണിയിൽ ഇതിന് 4.24 കോടി രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.
അഗർത്തലയിൽ നിന്നും ധാക്ക വഴി കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന റോയൽ ഫ്രണ്ട്ഷിപ്പ് ഇന്റർനാഷണൽ പാസഞ്ചർ ബസിലൂടെയാണ് സ്വർണ ബിസ്ക്കറ്റുകളുമായി പ്രതികൾ യാത്ര ചെയ്തിരുന്നത്. പോലീസ് പരിശോധനയിൽ ബസിന്റെ ഇന്ധന ടാങ്കിന് സമീപത്ത് നിന്ന് സ്വർണം കണ്ടെടുത്തു. ഇതോടെ ബസിന്റെ ഡ്രൈവറായ മുസ്തഫയും സഹായി മതൂർ റഹ്മാനും അറസ്റ്റിലാകുകയായിരുന്നു. ഇരുവരും ബംഗ്ലാദേശികളാണ്.
Comments