ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള രണ്ട് ഭീകരർ പിടിയിൽ. ജമ്മുകശ്മീർ പോലീസും സുരക്ഷാ സേനയും ചേർന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്.
ഷോപ്പിയാനിലെ അബ് റാഷിദ് ലോണിന്റെ മകൻ ഷാഹിദ് അഹമ്മദ് ലോണും അബ് ഹമീദ് ഗാനിയുടെ മകൻ വസീം അഹമ്മദ് ഗാനിയുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് പിസ്റ്റൾ, പിസ്റ്റൾ മാഗസിനുകൾ, 4 പിസ്റ്റൾ റൗണ്ടുകൾ, സൈലൻസറുകൾ, ഐഇഡി, റിമോട്ട് കൺട്രോൾ, 2 ബാറ്ററികൾ, എകെ 47 റൈഫിളിന്റെ ഒരു ഒഴിഞ്ഞ മാഗസിൻ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളും വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
മെയ് 2-ന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധമുള്ള ഒരു ഭീകരനെ മുൻപ് പോലീസും സുരക്ഷാ സേനയും പിടികൂടിയിരുന്നു. ദരംദോരയിൽ താമസിക്കുന്ന ബഷീർ അഹമ്മദ് വാനിയുടെ മകൻ തൻവീർ അഹമ്മദ് വാനിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
Comments