കൊല്ലം: കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്ടർ വന്ദനയ്‌ക്ക് ആറ് തവണ കുത്തേറ്റതായി ഡോക്ടർമാർ. പൂയപ്പിള്ളിയിലെ അടിപിടി കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം.
കോട്ടയം സ്വദേശിയായ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ആക്രമിച്ചത്. ചികിത്സയ്‌ക്കിടെ കത്രിക കൈക്കലാക്കിയ പ്രതി ഡോക്ടറുടെ കഴുത്തിലും തലയ്‌ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റ് നാല് പേരെയും ആക്രമിച്ചു. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നത്.
കൊല്ലം നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ് സന്ദീപ്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് എത്തിച്ചതാണ് ഇയാളെ. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
Comments