തിരുവനന്തപുരം: വൈദ്യ പരിശോധനയ്‌ക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടിട്ട് വരാൻ നിർദ്ദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. പ്രതിയുടെ കൈയിൽ വിലങ്ങിട്ടിട്ട് പരിശോധനയ്‌ക്ക് വരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്.
കൊട്ടാരക്കര താലൂക്ക് ആശിപത്രിയിലെ യുവ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം ശക്തമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു.
കോട്ടയം കുറുപ്പന്തറ സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസാണ് ഇന്നലെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. നെടുമ്പന യുപി സ്‌കൂൾ അദ്ധ്യാപകനും ലഹരിക്കടിമയുമായ സന്ദീപാണ് വന്ദനയെ അക്രമിച്ച് കൊലപ്പെടുത്തിയത്.
Comments