എംപോക്‌സ് അഥവാ മങ്കിപോക്‌സ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. രോഗവ്യാപനം പിന്നിട്ട് ഒരു വർഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തിരാവസ്ഥ പിൻവലിച്ചത്. ഇപ്പോഴും രോഗവ്യാപനമുണ്ടെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥ പിൻവലിക്കുന്നതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഡബ്ല്യൂഎച്ച്ഒ ചീഫ് ടെഡ്രോസ് അദാനം ഗബ്രിയേസസ് ആണ് ഇക്കാര്യം അറിയിച്ചത്.
എംപോക്‌സ് വ്യാപനത്തെ തുടർന്ന് നിയമിച്ച അടിയന്തിര സമിതിയുടെ ശുപാർശ പ്രകാരമാണ് ആരോഗ്യ അടിയന്തിരാവസ്ഥ പിൻവലിക്കുന്നതെന്നും ലോകാരോഗ്യ സംഘടന തലവൻ അറിയിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മങ്കിപോക്‌സ് അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നത്. മങ്കിപോക്‌സ് വൈറസ് പരത്തുന്ന പകർച്ചവ്യാധിയാണ് എംപോക്‌സ്. വേദനയുള്ള കുരുക്കൾ ദേഹത്തുണ്ടാകുമെന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. പനിയും മറ്റ് അസ്വസ്ഥകളും എംപോക്‌സ് ബാധിച്ചാലുണ്ടാകും.
Comments