കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കേരള സ്റ്റോറി വിലക്കിയതിനെതിരെ മുഖ്യമന്ത്രി മമത ബാനർജിയുടെ അനുനായി ശുഭപ്രസന്ന. സിനിമ നിരോധിക്കാനുള്ള തീരുമാനം വലിയ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ചിത്രങ്ങൾ നിർമ്മിച്ചയാളുടെ ചിത്രമാണിത്, ഇതിൽ വിവാദപരമായ യാതൊന്നുമില്ല. കലാകാരന്റെ സിനിമ എല്ലായ്പ്പോഴും സ്വതന്ത്രമായിരിക്കണം. സെൻസർ ബോർഡിന്റെ അനുമതി ലഭിച്ച ചിത്രം രാജ്യത്ത് നിരോധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസ് പാർട്ടി രൂപീകരിച്ചത് മുതൽ മമതയുടെ വിശ്വസ്തൻ എന്ന നിലയിലാണ് ശുഭപ്രസന്ന അറിയപ്പെടുന്നത്. മമതയുടെ അനുനായിയും ചിത്രകാരനുമായ ശുഭപ്രസന്നയുടെട പ്രതികരണം മമത സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സിനിമ നിരോധിക്കാനുള്ള മമത ബാനർജിയുടെ തീരുമാനം തെറ്റാണെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.
സുദിപ്തോ സെൻ ബംഗാളിന്റെ അഭിമാനമാണെന്ന് ശുഭപ്രസന്ന പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് വിലക്കേർപ്പെടുത്തുക എന്നത് അവിവേകമാണ്. ആരോപിക്കപ്പെടുന്ന തരത്തിലുളള വിവാദങ്ങളൊന്നും സിനിമയിലില്ല. മമതയുടെ അഭ്യദയകാംക്ഷിയെന്ന നിലയിൽ അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ടത് തന്റെ കടമയാണെന്നും ശുഭപ്രസന്ന പറഞ്ഞു. അതേസമയം വിലക്കിനെതിരെ നിർമാതാവ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
Comments